1.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പാലോട്, പെരിങ്ങമ്മല വില്ലേജിൽ അഗ്രിഫാം പന്നിയോട്ട് കടവിൽ അഖിൽ വിലാസത്തിൽ സുധാകരന്റെ മകൻ അഖിൽ സുധൻ(19)ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പാലോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുക- യായിരുന്നു. പാലോട് സി.ഐ സി.കെ മനോജ്, എസ്.ഐമാരായ സതീഷ് കുമാർ, ഹുസ്സൈൻ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ റിയാസ്, ജുറൈജ്, വനിതാ സിപിഒ ലജ എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
2.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി ചൈൽഡ് ലൈനിൽ പരാതി ലഭിക്കുകയും ആയത്
ചൈൽഡ് ലൈൻ പ്രവർത്തകർ പാലോട് പോലീസിനെ വിവരമറിയിക്കുകയും ചെയ്ത സംഭവത്തിൽ പാലോട്, പെരിങ്ങമ്മല വില്ലേജിൽ വേങ്കൊല്ല പോട്ടമാവ് സഞ്ജയ് ഭവനിൽ സതീശന്റെ മകൻ സജി(33)ആണ് അറസ്റ്റിലായത്. പാലോട് സി.ഐ സി.കെ മനോജ്, എസ്.ഐമാരായ സതീഷകുമാർ, ഭുവനേന്ദ്രൻ നായർ, സി.പിഒമാരായ സജു, പ്രശാന്ത്, മനു, വിനീത്, വനിതാ സിപിഒ നസീറ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.