വിതുര : വിതുര താവയ്ക്കൽ സ്വദേശിയായ യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് തുടർന്ന് വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിതുര, താവയ്ക്കൽ, ആറ്റരികത്ത് വീട്ടിൽ തോംസണിന്റെ മകൻ സെൽവൻ ആണ് അറസ്റ്റിലായത്. വിതുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന വിധവയായ യുവതിയെ പ്രതി ജോലിസ്ഥലത്തും താമസസ്ഥലത്തും നിരന്തരമായി ശല്യപ്പെടുത്തിയതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ വിളിച്ചു താക്കീത് ചെയ്യുകയും ചെയ്തു.
തുടർന്ന് വൈരാഗ്യം നിമിത്തം പ്രതി ഒക്ടോബർ 19ന് യുവതിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പേരിൽ താവയ്ക്കൽ സ്വദേശി വിഷ്ണു എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസും, വിതുര സ്വദേശിനിയായ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ച കേസും, ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്, മോഷണ കേസ് ഉൾപ്പെടെ ആറോളം കേസുകൾ നിലവിലുണ്ട്. വിതുര പോലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്ത്, എസ് ഐ സാബു, സിപിഒമാരായ ബൈജു, ഷിജു, റോബർട്ട്, നിതിൻ, എസ്.സി.പി.ഒ വിജയൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു