അരുവിക്കര : ഫേസ്ബുക്ക് സൗഹൃദം വഴിയാണ് ഇവർ പ്രണയത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജപ്പുര ശ്രീചിത്രാ ലെയിൻ വേടംകോണത്ത് വീട്ടിൽ നിർമ്മലൻ (33) അരുവിക്കര പൊലീസിന്റെ പിടിയിലായി. ഡ്രൈവറും വിവാഹിതനുമായ ഇയാൾ അരുവിക്കര സ്വദേശിയായ പെൺകുട്ടിയെ ആറ്റിങ്ങലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ 8 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇന്നലെ രാവിലെ തമ്പാനൂരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി. പീഡിപ്പിച്ച ശേഷം തന്നെ തമ്പാനൂരിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. അരുവിക്കര സി.ഐ ഷിബുകുമാർ, എ.എസ്.ഐ സതികുമാർ, വനിത സി.പി.ഒ ഷീമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.