Search
Close this search box.

ആളുകളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും പിടിച്ചുപറിക്കുന്ന സംഘം ആറ്റിങ്ങലിൽ അറസ്റ്റിൽ .

eiH78OL16486

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ സ്വകാര്യ റിസോർട്ടിന് സമീപം നിന്ന കൊട്ടിയോട് സ്വദേശിയെ ബൈക്കിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദ്ദിച്ച് മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ആലംകോട്, പട്ടള, വാട്ടർടാങ്കിനു സമീപം ചിറയ്ക്കകത്ത് വീട്ടിൽ സത്യപാലന്റെ മകൻ കിരൺ(24), മണമ്പൂർ, പെരുംകുളം മലവിളപൊയ്യ മിഷൻ കോളനിയിൽ മണികണ്ഠന്റെ മകൻ മനു(26), മണമ്പൂർ, തൊപ്പിച്ചന്ത, കുന്നിൽ വീട്ടിൽ സത്യപാലന്റെ മകൻ അരുൺ(25 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദ്ദിച്ച് മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ചതായി യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഒന്നിലധികം സംഭവങ്ങൾ നടന്നതായി വിവരം പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേ ഡി വൈ എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി.വി ദിപിന്റെ നേതൃത്ത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ്ബ് – ഇൻസ്പെക്ടർമായ സനൂജ്.എസ്, ജോയി.കെ , എ.എസ്.ഐമാരായ പ്രദീപ് , ഫിറോസ് ഖാൻ , താജുദീൻ , സി പി ഒമാരായ ബിനു , രാകേഷ് , നിധിൻ , ലിജു , നിറാസ് , ഷിജു എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!