Search
Close this search box.

വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദിച്ച സംഭവത്തിൽ 2പേർ അറസ്റ്റിൽ

eiF9D0T10764_compress68

ചിറയിൻകീഴ് : വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദിച്ച സംഭവത്തിൽ 2പേർ അറസ്റ്റിൽ. മണമ്പൂർ, കവലയൂർ കൂട്ടിക്കട ജംഗ്ഷന് സമീപം വലിയവിള , റോസ് വില്ലയിൽ വിജയന്റെ മകൻ സജിൻ(34), ഒറ്റൂർ, മൂങ്ങോട് ചർച്ചിനു സമീപം ഷാനു ഭവനിൽ തങ്കച്ചന്റെ മകൻ ഷാനു അലോഷ്യസ് എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

മുട്ടപ്പലം നവഭാവന ജംഗ്ഷന് സമീപം ഷീജാ നിവാസിൽ സദാനന്ദൻ മകൻ വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വിനോദ് കുമാറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മാരകമായി തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും, ഇടതുകാൽ അടിച്ച് ഒടിക്കുകയും ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് പ്രതികൾ അറസ്റ്റിലായത്. വിനോദിന്റെ ഭാര്യയുടെ വസ്തുവിൽ കൂടി പ്രതിക്ക് ലോറി കയറി പോകുന്നതിനുള്ള വഴി വേണമെന്ന പ്രതിയുടെ ആവശ്യം സമ്മതിക്കാത്തതും , ആയതിനെ സംബന്ധിച്ച് പ്രതിയ്ക്കെതിരേ പോലീസിൽ പ്രതിയുടെ അച്ഛനെ കൊണ്ട് പരാതി കൊടുക്കുന്നതും , വിനോദാണ് ചെയ്യിക്കുന്നത് എന്നതിൽ വച്ചുള്ള വിരോധം കൊണ്ടാണ് പ്രതി വിനോദ്കുമാറിനെ ആൾക്കാരെ ഏർപ്പാട് ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വിനോദിനെ ആക്രമിച്ച മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടറായ വിനീഷ് , ഗ്രേഡ് അസ്സി സബ് ഇൻസ്പെക്ടർ ഹരി , ഷജീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!