വിളപ്പിൽ : പട്ടാപ്പകൽ യുവാവിനെ റോഡിലിട്ടു വെട്ടി ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മേനകുളം ഫാത്തിമാപുരം പാലത്തിനു സമീപം ആറ്റരികത്തു വീട്ടിൽ ലിപിനെയാണ് (22) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 6ന് ആണ് മോഷ്ടാവ് ഉറിയാകോട് പൊന്നെടുത്താൻകുഴി കോളൂർ മേലെ പുത്തൻ വീട്ടിൽ ‘പറക്കുംതളിക’ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉറിയാകോട് എസ്.ജി.ഭവനിൽ ലിജോ സൂരി (അനു–29)യെ ആക്രമിച്ചത്.
കേസിൽ പറക്കുംതളിക ബൈജു, കൂട്ടാളികളായ ജാങ്കോ കുമാർ, സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കച്ചവടം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ലിപിൻ എന്നു പൊലീസ് പറഞ്ഞു. വിളപ്പിൽശാല സിഐ ബി.എസ്.സജിമോൻ, കഴക്കൂട്ടം എസ്ഐ സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി