യുവാവിനെയും ഭാര്യയെയും രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചു. ചെറുന്നിയൂർ ദളവാപുരത്ത് ശ്രീവിനായകത്തിൽ മനോജ് ഭാര്യ ഷീബ എന്നിവരെയാണ് ഇന്നലെ രാത്രി 9 30നു ക്രൂരമായി മർദിച്ചത്.
6 പേരടങ്ങുന്ന സംഘം ഓട്ടം പോകണമെന്നും പറഞ്ഞു മനോജിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി.വീടിന്റെ മുറ്റത്തിറങ്ങിയ മനോജിനെ ഗുണ്ടാ സംഘം അതി ക്രൂരമായി മർദിച്ചു. ഇത് കണ്ട് ഭാര്യ ഷീബ തടയാൻ ശ്രമിച്ചപ്പോൾ ഷീബയെയും മർദ്ദിച്ചു. ഷീബയുടെ കൈക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ട് അടുത്തവീട്ടിലെ വിജയൻ കാര്യമന്വേഷിച്ചപ്പോൾ ഗുണ്ടകൾ വിജയനെയും വിജയന്റെ മകൾ 15 വയസുകാരിയെയും ചവിട്ടുകയും അടിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി ഗുണ്ടാ സംഘത്തിലെ ഒരാൾ കഞ്ചാവും മദ്യവും മനോജിന്റെ വീടിന്റെ പരിസരത്ത് വച്ച് ഉപയോഗിക്കുകയും കഞ്ചാവ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് വിൽപ്പന നടത്തുന്നതും മനോജ് ചോദ്യംചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് മനോജിനെയും കുടുംബത്തെയും ആക്രമിച്ചതെന്നാണ് മനോജ് പറയുന്നത്.
വർക്കല പോലീസിൽ വിവരമറിയിക്കുകയും പോലീസ് അപ്പോൾ തന്നെ സ്ഥലത്തെത്തി പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു മറ്റുള്ള പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ദളവാപുരം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയകൾ ശക്തമാണെന്ന് നാട്ടുകാർ പറയുന്നു