ചെറുന്നിയൂർ : ചെറുന്നിയൂർ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. മേലേവെട്ടൂർ, അയന്തി,പുതുവൽ വീട്ടിൽ രാജേന്ദ്രന്റെ മകൻ വിഷ്ണു (24) ആണ് പിടിയിലായത്.
2020 ഒക്ടോബർ 15ന് പുലർച്ചെ അയന്തി വലിയ മേലതിൽ ക്ഷേത്രം, കുരയ്ക്കണ്ണി വലിയവീട്ടിൽ ക്ഷേത്രം, ചെറുന്നിയൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണ ശ്രമം നടത്തുകയും ചെറുന്നിയൂർ ശ്രീ ധർമ ശാസ്താ ക്ഷേത്ര വാതിൽ പൂട്ട് തകർത്ത് വിഗ്രഹം മോഷ്ടിക്കുകയും ചെയ്തു. പഴയ ഒരു കവർച്ച കേസിൽ പ്രതിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞത് രഹസ്യാന്വേഷണ വിഭാഗം വർക്കല പോലീസിന് കൈമാറിയത്തിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി വർക്കല പോലീസിന്റെ പിടിയിലായത്.വർക്കല പോലീസ് എസ്.എച്ച്.ഒ ഗോപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ചന്ദ്രബാബു, ഷംസുദ്ധീൻ കുഞ്ഞ്, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒ ആജീസ് എന്നിവരുടെ സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.