കല്ലമ്പലം :മദ്യം വാങ്ങി കൊണ്ടു വന്ന് വീട്ടിലിരുന്ന് മദ്യപിച്ച് വീട്ടുകാർക്കും പരിസരവാസികൾക്കും ശല്യമുണ്ടാക്കിയതിനെതിരെ മാതാവ് വിലക്കിയതിൽവച്ചുള്ള വിരോധം നിമിത്തം ഒറ്റൂർ തോക്കാല സജി നിവാസിൽ 69 വയസ്സുള്ള പുഷ്പവല്ലി വീടിനു പുറകു വശത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടു നിൽക്കവേ 38 വയസ്സുള്ള മകൻ ഷാജി പുറകിൽ നിന്നും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പരിക്കുപറ്റിയ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ നാട്ടുകാരെ തടയുകയും തുടർന്ന് പോലീസ് എത്തി പരിക്കു പറ്റിയ ആളെ ഹോസ്പിറ്റലിൽ എത്തിക്കുകയും അതിനിടയിൽ വീടിനകത്ത് കയറി കതകടച്ച പ്രതി വീടിൻ്റെ ഓടിളക്കി സമീപത്തുള്ള മരത്തിലൂടെ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടിൽ 26.12.2020ന് പ്രതി എത്തി എന്ന് ഡിവൈഎസ്പി സുരേഷ് നു കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഫറോസ് ഐ യുടെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ് , അനിൽ ആർ എസ് , ജി എസ് ഐ സനിൽ കുമാർ, ജി എ എസ് ഐ സുനിൽ, ഷാൻ, ഡബ്ല്യൂ സി പി ഒ സുരജ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കുപറ്റിയ പുഷ്പവല്ലിയെ ഏറ്റെടുക്കാൻ ആളില്ലാതിരുന്നതിനാൽ വർക്കല പുനർജനി ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന ഏറ്റെടുത്തു ചികിത്സ നടത്തി വരുന്നു.