നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും കഴിഞ്ഞ മാസം ജയിൽ ചാടിയ തമിഴ്നാട് – കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, പനവിള, പുതുവൽ പുത്തൻ വീട്ടിൽ ശ്രീനിവാസൻ (49) ആണ് പോലീസ് പിടിയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാർ ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേക്ഷണത്തിലാണ് തിരുപ്പൂരിലെ തുണിമില്ലിൽ നിന്നും പ്രതി പിടിയിലായത്.
1999-ൽ പാലക്കാട് ജില്ലയിലെ മലമ്പുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള മുണ്ടൂരിൽ വച്ച് പ്രതിയുടെ രണ്ടാം ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവെ ആണ് പ്രതി ജയിൽ ചാടിയത്. ഇയാൾക്കൊപ്പം ജയിൽ ചാടിയ ആര്യ കൊലക്കേസിലെ പ്രതി രാജേഷിനെ കുറിച്ചും അന്വേഷിച്ചു വരുന്നതായി അന്വേക്ഷണ ഉദ്യേഗസ്ഥർ പറഞ്ഞു.
നെയ്യാർഡാം ഇൻസ്പെക്ടർ രജ്ഞിത് കുമാർ, എസ്.ഐ സജു, തിരുവനന്തപുരം റൂറൽ ഷാഡോ, ഡാൻസാഫ് ടീം അംഗങ്ങൾ ആയ എസ്.ഐ ഷിബു, എ.എസ്.ഐ മാരായ സുനിൽലാൽ, സജു, എസ്.സി.പി.ഒ നെവിൻ രാജ്, സി.പി.ഒ മാരായ സതികുമാർ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.