നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചിരുന്ന യുവാവും കൂട്ടാളിയും അറസ്റ്റിൽ. വക്കം സ്വദേശി സുമേഷ് (20), അയാളുടെ
സഹായി ചിറയിൻകീഴ് സ്വദേശി അജിത്ത് (20) എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായ സംഭവം അറിഞ്ഞത് മുതൽ എംഎൽഎ അഡ്വ ബി സത്യൻ ഇടപെട്ടിരുന്നു. കൂടാതെ സി.പി.ഐ.എം പന്ത് വിള ബ്രാഞ്ച് സെക്രട്ടറി തുളസീധരൻ പന്തുവിള, പുളിമാത്ത് വാർഡ് മെമ്പർ ബീന, എന്നിവരും ഇടപ്പെട്ടിരുന്നു.പ്രണയം നടിച്ച സുമേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിക്കുകയായിരുന്നു. പാർപ്പിക്കാൻ സൗകര്യം ഒരുക്കിയ സഹായിയാണ് അജിത്.
തിരുവനന്തപുരം റൂറൽ എസ് പി കെ മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സിഎസ് മാരിയുടെ നേതൃത്വത്തിൽ നഗരൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ എസ്.എസ് ഷിജു,എസ്.സി.പി.ഓ കൃഷ്ണലാൽ, സിപിഒമാരായ പ്രവീൺ, പ്രജീഷ്, ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്വേഷണ സംഘത്തിൽ എ.എസ്.ഐ സുനിൽ എസ്. സി.പി.ഒ സാംജിത്ത്, അജിത്ത്, സിപിഒമഹേഷ്, ഡബ്ലിയു.സി.പി.ഓ അനുപമ, ഡബ്ലിയു.സി.പി.ഓ ബിനി തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.