ആര്യനാട് കവർച്ചയ്‌ക്കിടെ വീട്ടുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചെട്ടിയാംപാറ മണ്ണാത്തിക്കുഴി മേക്കുംകര പുത്തൻവീട്ടിൽ സജിമോനാ(ഷാലു, 38)ണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ മണ്ണാത്തിക്കുഴിയിൽ വിമലയുടെ വീട്ടിലായിരുന്നു മോഷണശ്രമം. മുൻവശത്തെ വാതിൽ കുത്തിത്തുറക്കുന്നതിനിടെ സിറ്റൗട്ടിൽ കിടന്ന് ഉറങ്ങിയ വിമലയുടെ സഹോദരിയുടെ മകൻ ദീപു ശബ്ദം കേട്ട് ഉണർന്നു. തടയുന്നതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ദീപുവിനെ വെട്ടിയശേഷം ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോകാൻ ശ്രമിക്കവെ ആര്യനാട് പൊലീസ് പിടികൂടി. ഗുരുതര പരിക്കേറ്റ ദീപു ചികിത്സയിലാണ്. പ്രതിക്കെതിരെ നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവി പി കെ മധുവിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്‌പി ഷാജി, ആര്യനാട് ഇൻസ്പെക്ടർ എസ് മഹേഷ്‌കുമാർ, എസ്ഐ ബി രമേശൻ, ഷിബു, സജിത്ത്, വിജി, പ്രമിദ, പ്രജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കവർച്ചയ്‌ക്കിടെ