പാലോട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല വില്ലേജിൽ പാലോട് കുശവൂർ കുന്നുംപുറത്ത് വീട്ടിൽ നിന്നും കരിമാൻകോട് ഊരാളിക്കോണത്ത് താമസിക്കുന്ന ബോബസിന്റെ മകൻ വിപിൻ (22)ആണ് ഇന്ന് അറസ്റ്റിൽ അയത്. പ്രതിയുടെ ബന്ധുവായ പെൺകുട്ടി 2 മാസമായി വിദ്യാഭ്യാസ സൗകര്യത്തിനായി പ്രതിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. രണ്ട് മുന്ന് ദിവസങ്ങളായി പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലോട് സിഎച്ച്സിയിൽ പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടർന്ന് നെടുമങ്ങാട് താലൂക് ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ ആണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്. ഹോസ്പിറ്റലിൽ നിന്ന് വിവരം പാലോട് പോലിസിനെ അറിയിച്ച പ്രകാരം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ അറസ്റ്റ്’ ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. പാലോടിലെ ഒരു പാരലൽ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രതി. നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ മേൽ നോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സികെ മനോജ്, എസ്‌ഐ നിസാറുദ്ദീൻ, ജിഎസ്ഐ ഭുവനചന്ദൻ നായർ , ജിഎസ്‌ഐ അൻസാരി, ദിപാകുമാരി , സുജുകുമാർ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.