വെഞ്ഞാറമൂട്: ഹൈവേയ്ക്കരികിൽ വെച്ച് യുവതിയുടെ ഫോൺ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. മഞ്ഞമല വിപിൻ ഭവനിൽ വിജിൻ(20) ആണ് പിടിയിലായത്. മാർച്ച് 22-ന് തൈയ്ക്കാട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. പാലാംകോണം സ്വദേശിയായ യുവതി നടന്നുപോകുമ്പോഴാണ് വിജിൻ മർദിച്ച ശേഷം ഫോൺ തട്ടിയെടുത്തത്. 1050 രൂപയും നഷ്ടമായി.
കൃത്യത്തിന് ശേഷം പിന്നാലെയെത്തിയ കൂട്ടുപ്രതികൾക്കൊപ്പം ഇയാൾ കടന്നുകളയുകയായിരുന്നു. മോഷണത്തിനു ശേഷം പ്രതി കടന്നുകളയുന്ന ദൃശ്യം സമീപ ക്യാമറയിൽനിന്നും തിരിച്ചറിഞ്ഞിരുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ച് വേളാവൂരിൽ വച്ചാണ് പ്രതിയെ വലയിലാക്കിയത്.
സി.ഐ. രതീഷ് ആർ., എസ്.ഐ. സുജീദ് ജി.നായർ, എ.എസ്.ഐ. സജിൻ, സി.പി.ഒ.മാരായ ഉമേഷ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി