കടയ്ക്കാവൂർ : കടയ്ക്കാവൂർ മീരാൻ കടവ് പാലത്തിനു സമീപം വീട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.കടയ്ക്കാവൂർ അംഗ്ലിമുക്ക് സ്വദേശി അർബാസ്, അഞ്ചുതെങ് പുത്തൻനട ക്ഷേത്രത്തിനു സമീപം ബാലു എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 28ആം തീയതി വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം.വർക്കല സ്വദേശിയായ സുനിൽ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന സംഘം വഴിയാത്രക്കാരെ അസഭ്യം പറയുന്നതും മർദിച്ചതും ചോദ്യം ചെയ്തതിനാണ് സുനിലിനെ ആക്രമിച്ചത്.
പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.മീരാൻ കടവ് പാലം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായി കടയ്ക്കാവൂർ എസ്. എച്ച്.ഒ അജേഷ് വി അറിയിച്ചു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി,എസ്.ഐമാരായ ദിപു എസ്.എസ്, നസറുദ്ധീൻ ,മാഹീൻ, എ.എസ്.ഐമാരായ ഷാഫി, ശ്രീകുമാർ, രാജീവ്, സി.പി.ഒമാരായ സുജിൽ,ശ്രീകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .