നെടുമങ്ങാട് : നഗരത്തിലെ ഏറ്റവും തിരക്കേറിയ ആശുപത്രി റോഡിൽ നോ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യുകയും ചോദ്യം ചെയ്ത ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും, അസഭ്യം പറയുകയും, ജോലി തടസപ്പെടുത്തുകയും ചെയ്ത ആൾ പോലീസ് പിടിയിലായി.
നെടുമങ്ങാട് പഴകുറ്റി പോസ്റ്റ് ഓഫീസിന് സമീപം പുന്നിലം വീട്ടിൽ അസനാര് പിള്ള മകൻ ഷാദർ (64) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.
ട്രാഫിക് നിയമം ലംഗിച്ചതിനും, ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്തനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും, ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉൾപ്പടെ കേസുകൾ ചാർജ്ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി.
അതേസമയം നഗരത്തിലെ പ്രധാന റോഡുകളിൽ അനധികൃത പാർക്കിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും നിയമം ലംഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.