കിളിമാനൂർ: കിളിമാനൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ.
കൊടുവഴന്നൂർ തോട്ടവാരം മൂഴിയിൽ വീട്ടിൽ മഹേഷ് (32), പുളിമാത്ത് പേടികുളം നെട്ടയത്ത് വീട്ടിൽ രഞ്ജിത്ത് (34) എന്നിവരെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 24ന് പുളിമാത്ത് പ്ലാവോട് അംഗൻവാടിക്ക് സമീപം ലിസാ ഭവനിൽ പ്രതിഭയുടെ വീട്ടിലാണ് അയൽവാസികളായ പ്രതികൾ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും വീടിൻറെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് വാഹനം കല്ലുകൊണ്ട് അടിച്ചു നശിപ്പിക്കുകയും ചെയ്യതത്. വീട്ടുകാർ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ജില്ലാ റൂറൽ എസ്.പി ഡോ ദിവ്യ വി ഗോപിനാഥ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി എസ് സുനീഷ് ബാബുവിന്റെ മേൽ നോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീത്ത് കെ നായർ , എ.എസ്.ഐമാരായ ഷജിo, വിനോദ്, സി.പി.ഒ.ന്മാരായ ഷംനാദ്, ഷജി, സുനിൽ,മഹേഷ് , സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .