Search
Close this search box.

വിതുരയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ei9F4G999793

 

വിതുരയിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ താമസസ്ഥലത്തു നിന്നും തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയിൽ നിന്നും പാപ്പനംകോട് പനങ്ങോട് നാദു മൻസിലിൽ ബാദുഷ( 29), കല്ലറ തച്ചോണം പേഴുംമൂട് വട്ടക്കൈതയിൽ വീട്ടിൽ നിന്നും നെടുമങ്ങാട് വാളിക്കോട് പുളിഞ്ചി മുളവൻകോട് ഫിദ മൻസിലിൽ അൽഫയാദ്( 23), നെടുമങ്ങാട് വാളിക്കോട് – ദർശന സ്കൂളിനു സമീപം സുൽത്താൻ മൻസിലിൽ സുൽത്താൻ ഷാ( 23) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.

വിതുരയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി നോക്കി വരുന്ന പാലക്കാട് സ്വദേശിയായ ഹാരിഷ്(21) നെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വിതുരയിലെ താമസസ്ഥലത്തു കയറി മർദ്ദിച്ച് ബലമായി വാഹനത്തിൽ കയറ്റി കൊണ്ട് പോകുകയും ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് വീണ്ടും മർദ്ദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്.

പാലക്കാട് സ്വദേശിയായ ഹാരിഷ് മുൻപ് ഒന്നും രണ്ടും 2 പ്രതികൾ നെടുമങ്ങാട് നടത്തി വന്നിരുന്ന ഹോട്ടലിലെ ജീവനക്കാരായിരുന്നു.തുടർന്ന് ജൂൺ 14ന് പ്രതികളുടെ ഹോട്ടലിലെ ജോലി ഉപേക്ഷിച്ച് വിതുരയിലുള്ള ഹോട്ടലിൽ ജോലിക്കായി കയറിയിരുന്നു . പ്രതികളെ അറിയിക്കാതെ ജോലി ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് ഹാരിഷിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചത്. ഹാരിഷിന്റെ സുഹൃത്തായ 3 -ാം പ്രതിയെ സ്ഥലത്തയച്ച് താമസസ്ഥലം മനസ്സിലാക്കിയ ശേഷം ബൈക്കിലെത്തിയ പ്രതികൾ ഹാരിഷിനെ താമസസ്ഥലത്തു നിന്നും പിടിച്ച് ഇറക്കി ബൈക്കിനു നടുവിലിരുത്തി പെരിങ്ങമ്മല ഭാഗത്ത് വിജനമായ സ്ഥലത്ത് എത്തിച്ച് മർദ്ദിച്ച ശേഷം കടന്നു കളയുകയായിരുന്നു .

വിതുര സിഐ ശ്രീജിത്ത്, എസ്. ഐ വിനോദ്, എഎസ്ഐ പദ്മരാജ്, എസ്. സി. പി. ഒ രജിത്ത്, സിപിഒ സുമേഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!