കടയ്ക്കാവൂർ: പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ ആറ്റിങ്ങൽ ശാഖയിൽ നിന്നും കീഴാറ്റിങ്ങൽ സ്വദേശിയായ രത്നാകരൻ ഒരു ലക്ഷം രൂപ വയ്പ എടുത്തിരുന്നു .പക്ഷാഘാതം ബാധിച്ചതിനാൽ തിരിച്ചടവ് മുടങ്ങുകയും ചെയ്തു.ഇതിനിടയിൽ രത്നാകരൻ്റെ ഭാര്യക്കും പക്ഷാഘാതം ബാധിച്ചു ഇതോടെ നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാതായി . കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ നൽകി കുടുംബത്തെ ജപ്തി നടപടി കളിൽനിന്നും ഒഴിവാക്കി. കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച തുക ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി കൈമാറി.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് , കിളിമാനൂർ സുദർശനൻ, പി.ഉണ്ണികൃഷ്ണൻ, ബി.എസ് അനൂപ്, ഷിഹാബുദ്ധീൻ, വിശ്വനാഥൻ നായർ, കടയ്ക്കാവൂർ അശോകൻ, സുധീർ കടയ്ക്കാവൂർ ,ജോഷ്,സന്തോഷ്, കീഴാറ്റിങ്ങൽ മുരളി, ഷിറാസ്, ദീപ എന്നിവർ പങ്കെടുത്തു.