ആറ്റിങ്ങൽ ; നിരവധി യുവതികളെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവർ ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് ( 35) നെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവുടുപ്പ് നടത്തി. തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയെയാണ് ആറ്റിങ്ങൽ പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കഴക്കൂട്ടത്തെ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് നിരവധി തവണ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ ഉള്ള വിവാഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമായി സ്ത്രീകളുമാണ് ഇരകൾ സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുയുമായിരുന്നു . ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.
ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമവും ഗർഭചിദ്രവും നടത്തിയ സംഭവത്തിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നത്. പ്രവാസികളുടെ ഭാര്യമാർ ഉൾപ്പെടെ എട്ടോളം സ്ത്രീകളെ കബളിപ്പിച്ചതായും 22 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിട്ടും തിരികെ നൽകുന്നില്ലെന്നും പരാതിയിൽ പറഞ്ഞിതുന്നു. പണം തിരികെ ചോദിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഗർഭിണി ആയ യുവതിയെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ത്രീ ആയതിനാൽ ആണ് 5 ആഴ്ച വളർച്ച ഉള്ള ഭ്രൂണത്തെ ഗർഭകാല പരിചരണത്തിനുള്ള മരുന്നുകൾക്കൊപ്പം ഗർഭചിദ്രത്തിനുള്ള മരുന്ന് കൂടി നൽകി അപ്പി രാജേഷ് ഇല്ലാതാക്കിയെന്നും ഭാരിച്ച കടബാധ്യത തനിക്കുണ്ടാക്കി ഉപേക്ഷിക്കുക ആയിരുന്നുമെന്നുമായിരുന്നു കേസ്.