കിളിമാനൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നഗരൂർ വലിയകാട് ഗോപിവിള കൊച്ചു വീട്ടിൽ മുബാറക്ക് (20) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 മുതൽ പല ദിവസങ്ങളിലായി വിവാഹ വാഗ്ദാനം നൽകി ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകുന്നതിന് മുമ്പ് പലവട്ടവും പ്രായപൂർത്തിയായ ശേഷവും പീഡിപ്പിച്ചതിൽ ആണ് കിളിമാനൂർ പോലീസ് പ്രതിക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനെ തുടർന്ന് വിവാഹത്തെപ്പറ്റി സംസാരിച്ച സമയം പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറിയതിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്നാണ് മാതാവിനൊപ്പം പരാതി നൽകിയത്.
പരാതി നൽകിയത് അറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് എസ് , സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, പ്രവീൺ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു