ലഹരി കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതിയെ അയിരൂർ പോലീസ് പിടികൂടി.കണ്ണൂർ സ്വദേശി ഷംനാസ് (27) ആണ് പിടിയിലായത്. കർണാടകത്തിലെ ബൽഗാമിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് (2022 ) ആന്ധ്രായിൽ നിന്നും കടത്തി കൊണ്ട് വന്ന വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96ഗ്രാം എംഡിഎംഎ ഇടവയിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ്സ് സ്റ്റാൻഡിൽ വച്ച് ഡാൻസഫ് ടീം പിടിച്ചെടുത്തിരുന്നു.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, കല്ലമ്പലം പുതുശ്ശേരി മൂക്ക് സ്വദേശി അർഷാദ് , പെരുമാതുറ സ്വദേശി ഷാഹിൻ, ഞാറായിക്കോണം സ്വദേശി റിയാദ് എന്നിവർ അറസ്റ്റിൽ ആയിരുന്നു.
ഇവരുടെ മൊഴിയിൽ നിന്നാണ് വിൽപ്പനക്ക് ആവശ്യമായ എംഡിഎംഎ ഇവർക്ക് ഷംനാസ് മുഖേനയാണ് ലഭിക്കുന്നത് എന്ന് പോലീസിന് മനസ്സിലാകുന്നത്. തുടർന്ന് ആണ് അന്വേഷണം ഷംനാസിലേക്ക് തിരിയുന്നത്.
കർണാടകത്തിലെ ബൽഗാമിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്ന് പോലീസിനും ഡാൻസഫി ടീമിനും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.