Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച ചിറയിൻകീഴ് സ്വദേശിക്ക് 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

IMG-20230725-WA0027

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കുറ്റത്തിന് ചിറയിൻകീഴ് സ്വദേശി വൈശാഖൻ എന്ന 53 കാരന് 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴ ശിക്ഷയും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് കോടതി സ്പെഷ്യൽ ജഡ്ജി റോഷൻ തോമസ് ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2019 വരെയുള്ള രണ്ടു വർഷക്കാലമാണ് പല ദിവസങ്ങളിലായി കുട്ടി അതിക്രമത്തിന് വിധേയയായത്.മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിഞ്ഞ് വന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ നിരന്തരമായി അതിക്രമത്തിന് വിധേയയാക്കി വന്നത്. മാതാവ് നാട്ടിൽ ഇല്ലാതിരുന്ന അവസരം മുതലെടുത്താണ് പ്രതി ഇത്തരം അതിക്രമം പ്രവർത്തിച്ചുവന്നത്. സംഭവം സംബന്ധിച്ച് സ്കൂളിൽ അറിവ് ലഭിച്ച പ്രകാരം അതിക്രമം സംബന്ധിച്ച് അതിജീവിതയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 13 വയസ്സ് മുതൽ പലപ്പോഴായി കുട്ടിയെലൈംഗിക അതിക്രമത്തിന് വിധേയയാക്കി വന്ന പ്രതി “സംഭവം പുറത്ത് പറയരുത്” എന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി വന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തി എന്ന കുറ്റത്തിന് മൂന്നുമാസം തടവ് ശിക്ഷയാണ് കോടതി ശിക്ഷ വിധിച്ചത്.
അതിജീവിതയെ ഒന്നിലധികം പ്രാവശ്യം ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പോക്സോ നിയമ പ്രകാരം 20 വർഷം കഠിനതടവിനും 100000 രൂപ പിഴ ശിക്ഷ വിധിച്ചും ഉത്തരവായി. പിഴ തുക അടയ്ക്കാത്ത സാഹചര്യത്തിൽ ഒന്നര വർഷം കഠിനതടവ് അനുഭവിക്കേണ്ടതുണ്ട്. പെൺകുട്ടിയെ പലപ്പോഴായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിന തടവിനും 50000 രൂപ പിഴ ശിക്ഷയ്ക്കും ഉത്തരമുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ ആറുമാസം കഠിനതടവ് കൂടുതൽ അനുഭവിക്കണം. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ബലാത്സംഗം എന്ന കുറ്റം കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. പ്രതി പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരമുണ്ട്. തടവ് ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ച് തീർത്താൽ മതിയെന്നും, തടവിൽ കഴിഞ്ഞ വിചാരണ കാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.
അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ പാർപ്പിച്ചു വന്ന സ്നേഹിതയിൽ എത്തി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റകൃത്യം നടന്നത് ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ടതിൽ പ്രകാരം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ആയിരുന്ന സജീഷ് HLഅന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ആധാരമാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!