ആറ്റിങ്ങലിൽ കാളയുടെ ഇടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. ആറ്റിങ്ങൽ തോട്ടവാറും സ്വദേശി ബിന്ദു കുമാരി (54) ആണ് കാളയുടെ ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.
കാളയെ ആറ്റിങ്ങൽ മാർക്കറ്റിലെ അറവുശാലയിൽ കൊണ്ടുവന്നതായിരുന്നു. എന്നാൽ അവിടെനിന്നും റോഡിലൂടെ വിരണ്ടു ഓടിയ കാള വഴിയാത്രക്കാരിയായ ബിന്ദു കുമാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബിന്ദു കുമാരിയെ ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഓടിയ കാള പിന്നീട് കൊല്ലം പുഴ തിരുവാറാട്ടുകാവ് ക്ഷേത്ര മൈതാനത്ത് എത്തി. അവിടെ നിന്നും ആനപ്പാപ്പാന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ കാളയെ കുരുക്കിട്ട് പിടിച്ച് തിരികെ ആറ്റിങ്ങൽ മാർക്കറ്റിൽ എത്തിച്ചു.
