യുവതിയെ അടിച്ച് കൊലപ്പെടുത്തിയ നിലയിൽ. പോത്തൻകോട് പന്തലക്കോട് സ്വദേശിനി ഷെഹീന (33) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷംഷാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ 14 ന് ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്തത്. ഷെഹീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷഹീന കട്ടിലിന്റെ താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പോലീസിൽ വിവരമറിയിച്ചത് .
ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു മർദ്ദനത്തിൽ പരിക്കേറ്റ പാടുകൾ ഷെഹീനയുടെ ശരീരത്തുള്ളതായി പോലീസ് പറഞ്ഞു.