മികച്ച കുട്ടികളുടെ ഫിലിം വെളിച്ചത്തിലേക്ക്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, രമേശ് ചെന്നിത്തല, കെ രാമൻ പിള്ള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, നടൻ വിജയരാഘവൻ, സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിൽ വച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സുൽജിത്ത്.
നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ സുൽജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ച് കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് വെളിച്ചത്തിലേക്ക്. സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ് അഭിനേതാക്കൾ ആയിരിക്കുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്.
വിവിധ ഫിലിം ഫെസ്റ്റിവലികളിൽ നിന്നായി 13 അവാർഡുകൾഇതു വരെ കരസ്ഥമാക്കി. വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, എ ടി ഉമ്മർ ഷോർട്ട് ഫിലിം അവാർഡ്, പുലരി ടിവി അവാർഡ്, തെക്കൻ മീഡിയ സ്റ്റാർ ഫിലിം അവാർഡ്, ആൾ കേരള സിനിമ സീരിയൽ അസോസിയേഷൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്, എൽ കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഷോർട്ട് കട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് പ്രേംനസീർ സുഹൃത്ത് സമിതി പുരസ്കാരം എന്നിവയിൽ നിന്നായി മികച്ച സംവിധായകനുള്ള അവാർഡുകൾ,മികച്ച ക്യാമറാമാൻ ഉള്ള അവാർഡ്, മികച്ച ബാലനടിക്കുള്ള അവാർഡ്, മികച്ച നടിക്കുള്ള അവാർഡ്, മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ, മികച്ച സഹനടനുള്ള അവാർഡ്, മികച്ച നടനുള്ള അവാർഡ് എന്നിങ്ങനെ 13 അവാർഡുകൾ കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പ്രദർശനം പുരോഗമിക്കുന്നു. സമകാലിക സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കീർണമായ ജീവിതപ്രശ്നങ്ങളും അവർക്ക് കൈത്താങ്ങായി ഒരു അധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.