മാറനല്ലൂർ : വണ്ടന്നൂർ ജംഗ്ഷനിൽ ഹൈമാസ്റ്റും തെരുവ് വിളക്കുകളും പ്രവർത്തിക്കുന്നില്ല. രാത്രിയിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെട്ടവും സ്ഥാപനങ്ങളിലെ വെളിച്ചവും മാത്രമാണ് പ്രദേശത്തുള്ളത്. രാത്രി എട്ടര മണി കഴിഞ്ഞാൽ കച്ചവടസ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ കാൽനട യാത്ര ദുരിതമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെ ശല്യവുമുണ്ടിവിടെ. പലപ്പോഴും വെളിച്ചക്കുറവ് കാരണം അപകടവുമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
എപ്പോഴും തിരക്കേറിയ റസൽപുരം റോഡ് ആരംഭിക്കുന്നിടവുമായതിനാൽ വെളിച്ചമില്ലാത്തത് ജംഗ്ഷൻ അപകടക്കെണിയാകാറുണ്ട്. മാറനല്ലൂർ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വ്യാപാരികളുടെയും ആവശ്യം.