വക്കം : വക്കത്ത് യുവാവിന്റെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി. വക്കം രണ്ടാം ഗേറ്റിനു സമീപം രാജേഷ് മന്ദിരത്തിൽ രാജേന്ദ്ര പ്രസാദിന്റെ മകൻ രാജേഷ് (31)നാണ് തലയ്ക്കു മർദനമേറ്റത്. സംഭവത്തിന് അടിസ്ഥാനത്തിൽ രാജേഷ് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.
പരാതിയിൽ പറയുന്നത് ഇങ്ങനെ:
ഞായറാഴ്ച വൈകുന്നേരം 4അരയോടെ രാജേഷ് തന്റെ സുഹൃത്തായ ജിനേഷിന്റെ കാറുമായി ജിനേഷിന്റെ വീട്ടിലേക്ക് പോയതാണ്. ഈ സമയം വക്കം ഹൈ സ്കൂളിന് സമീപം താമസിക്കുന്ന ലാൽ മാണിയും അയാളുടെ ഭാര്യ സഹോദരനായ സുനിലും അവിടെ ഉണ്ടായിരുന്നെന്നും ലാൽ മണി കയ്യിൽ കരുതിയിരുന്ന ഇരുമ്പ് കമ്പി തലയ്ക്കും കൈയ്ക്കും കഴുത്തിനും അടിച്ചെന്ന് പരാതിയിൽ പറയുന്നു. തലയ്ക്കു വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞതിനാൽ മരണം സംഭവിച്ചില്ലെന്നും രാജേഷ് പറയുന്നു. തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് എതിർകക്ഷികൾ പറഞ്ഞെന്നും കൊലപ്പെടുത്താനാണ് അവർ അടിച്ചതെന്നും രാജേഷിന്റെ പരാതിയിലുണ്ട്.
ലാൽ മണി മുൻപ് ജിനീഷിനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയെന്നും അന്ന് ആ കേസിൽ ജിനീഷിനു വേണ്ടി സാക്ഷി പറഞ്ഞതിലുള്ള വിരോധം നിമിത്തമാണ് തന്നെ ഇപ്പോൾ അക്രമിച്ചതെന്നും രാജേഷ് പറയുന്നു. ഇതിന് മുൻപും പല തരത്തിലുള്ള അക്രമങ്ങൾ തനിക്ക് നേരെ ഉണ്ടാവുകയും അതെല്ലാം പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപിക്കപ്പെടുന്നത് പോലെ താൻ ആരെയും മർദിച്ചിട്ടില്ലെന്നാണ് എതിർകക്ഷി ലാൽ മണി പറയുന്നത് .