പാലോട്: പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പേരയം കുടവനാട് തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും, ബൈക്കിൽ പോയ യാത്രക്കാരന്റെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ബൈക്കിന്റെ താക്കോൽ ഊരി കൊണ്ടു പോകുകയും ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു . പാലോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനിൽ മോഹനന്റെ മകൻ അരുൺ എന്നു വിളിക്കുന്ന റെമോ കണ്ണൻ (21)ആണ് അറസ്റ്റിൽ ആയത്. ഇന്നലെ വൈകിട്ട് 6.00 മണിയോട് കൂടി ഇയാൾ സ്വന്തം വീട് അടിച്ചു തകർക്കുകയും മാതാപിതാക്കളയും ഭാര്യയെയും അക്രമിച്ചുപുറത്താക്കിയ ശേഷം വീട്ടിനടുത്തുള്ള തോട്ടിൽ കുളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന യുവതിയെ കടന്നു പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് സമീപത്തുള്ള റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്തു. പാലോട് പോലിസ് സ്ഥലത്തെത്തിയപ്പോൾ സമീപത്തെ വനത്തിലേക്ക് കയറി രക്ഷപെടുകയായിരിന്നു.
തുടർന്ന് ഈ സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്ത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. നിരവധി കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരമുളള നടപടികൾ ആരംഭിച്ചു. പാലോട് ഇൻസ്പെക്ടർ സികെ മനോജിന്റെ നേതൃത്വത്തിൽ എസ്ഐ നിസ്സാറുദിൻ, ജിഎസ്ഐ ഭുവനചന്ദ്രൻ , ഇർഷാദ്, രാജേഷ്, സുജു, വിനീത്, അനിൽ കുമാർ, റിയാസ്, ആദർശ്, ദീപ, സുനിത. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.