Search
Close this search box.

കല്ലറ പൊതുമാർക്കറ്റിൽ അറവുശാലയില്ല

eiTRFWS18163

കല്ലറ: കല്ലറ പൊതുമാർക്കറ്റിൽ അറവുശാല ഇല്ല. പൂട്ടികിടക്കുന്ന അറവുശാല കെട്ടിടം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. പത്ത് വർഷങ്ങൾക്കു മുൻപാണ് കല്ലറ പൊതുമാർക്കറ്റിനോട് ചേർന്ന് പത്ത് ലക്ഷത്തോളം രൂപ ചെലവാക്കി അറവുശാല നിർമിച്ചത്. മാംസവ്യാപാം നടത്തുന്നതിനുവേണ്ടി സ്ഥാപിച്ച കടയോട് ചേർന്ന് വലിയ ടാങ്ക് നിർമിച്ച് ഇതിനുമുകളിൽ സ്ലാബ് നിരത്തി വാർത്താണ് അറവുശാല നിർമിച്ചത്.

വർഷങ്ങൾക്കുള്ളിൽ തന്നെ നിരത്തിയിരുന്ന സ്ലാബുകൾ തകരുകയും ഭിത്തികളിൽ പൊട്ടലുകളും വീണു. അറവുശാല പൂർണമായും അപകട സ്ഥിതിയിലായെങ്കിലും അധികൃതർ പ്രവർത്തനം നിർത്തിയില്ല. കഴിഞ്ഞ കാലവർഷത്തിൽ അറവുശാലയുടെ സമീപം ഒഴുകുന്ന തോടു വൃത്തിയാക്കുന്നതിനിടയിൽ അറവുശാലയിലെ ടാങ്കിൽ നിന്നുള്ള രക്തവും മാംസാവശിഷ്ടങ്ങളും തോട്ടിലേക്ക് ഒഴുകിയിറങ്ങി. നൂറുകണക്കിനു കുടുംബങ്ങൾ കുളിക്കാനും തുണി കഴുകാനുമൊക്കെ ഉപയോഗിക്കുന്ന മരുതമൺ തോട്ടിലാണ് കലർന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് അറവുശാലയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.

എന്നാൽ അടുത്ത സാമ്പത്തിക വർഷവും ലക്ഷക്കണക്കിനു രൂപയ്ക്ക് മാംസവ്യാപാരം പഞ്ചായത്ത് ലേലം നടത്തിയെങ്കിലും അറവുശാലയുടെ സൗകര്യം ഒരുക്കിയില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നും മൃഗങ്ങളെ കശാപ്പ് ചെയ്തു മാംസം മാത്രം ഇവിടെ എത്തിച്ചു വിൽക്കുന്ന രീതിയാണ് നടന്നു വരുന്നത്. ഇത് ഗുണ നിലവാരമില്ലാത്ത ഇറച്ചി വിൽക്കുന്നതിനു കാരണമാകും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള അറവുശാല കല്ലറയിൽ സ്ഥാപിയ്ക്കാൻ ആദ്യ കാലങ്ങളിൽ നീക്കമുണ്ടായെങ്കിലും അത് നടപ്പായില്ല. അധികൃതർ അടിയന്തരമായി ഇടപെട്ട് അറവുശാല സ്ഥാപിച്ച് ഗുണ നിലവാരമുള്ള മാംസം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!