വർക്കല : വർക്കല പാപനാശം ശ്രീജനാർദ്ദന സ്വാമി ക്ഷേത്രം ബലിമണ്ഡപത്തിൽ നിന്ന് കാണിക്ക വഞ്ചി മോഷണം നടന്നു. ഇന്നു പുലർച്ചെ 1 മണിയോടുകൂടിയാണ് സംഭവം. ഡൂട്ടി കഴിഞ്ഞ് ബീച്ച് പോലീസുകാർ ബലി മണ്ടപത്തിനോടു ചേർന്നുള്ള പോലീസ് മുറിയിൽ വന്ന് ഡ്രസ്സ് മാറികെണ്ടിരിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം മുറിയുടെ വാതിൽ ചാരിയിരുന്നു. മണ്ടപത്തിനകത്ത് തുടർച്ചയായി ശബ്ദം കേട്ടുകൊണ്ടിരുന്നതിനാൽ പോലീസുകാർ മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ പുറത്ത് നിന്ന് കുറ്റിയിട്ടിരിക്കുന്നു. ഉടൻ ഇവർ അടുത്തുള്ള നാട്ടുകാരെ വിളിക്കുകയും നാട്ടുകാർ എത്തി വാതിൽ തുറന്നു കൊടുത്തു.
തുടർന്ന് പോലീസുകാർ ടോർച്ച് ലൈറ്റുമായി പരിസരത്ത് പരിശോധന നടത്തി.അപ്പോഴാണ് മണ്ടപത്തിലിരുന്ന കാണിക്ക വഞ്ചി പുറകു വശത്ത് ബാത്ത് റൂമിന് സമീപത്ത് കിടക്കുന്നത് കണ്ടത്. മാത്രമല്ല പൂട്ടു തല്ലി പൊളിക്കാൻ ഉപയോഗിച്ച കല്ലും അതിനു അടുത്ത് ഉണ്ടായിരുന്നു. തുടർന്ന് ബീച്ച് പോലീസുകാർ അവിടെ നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിനിടയിൽ ഒളിച്ചിരുന്ന രണ്ടു പേരെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ അവരാണ് മോഷ്ടിച്ചതെന്നും പൂജപ്പുര ജുവൈനൽ ഹോമിൽ നിന്ന് ചാടിയവരാണെന്നും മനസ്സിലായി. തുടർന്ന് അവരെ വർക്കല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.