കഠിനംകുളം : പെരുമാതുറയിൽ വീട് തകർത്ത് മോഷണം നടത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേർ പോലീസിന്റെ പിടിയിലായി. ആലപ്പുഴ അമ്പലകുളങ്ങര മുസ്ലിം പള്ളിക്ക് സമീപം ബിലാൽ(19), തിരുവനന്തപുരം മുട്ടത്തറ ബീമാപള്ളി കോളനി റോഡിൽ ഷമീറാമൻസിലിൽ നസറുദ്ദീൻഷാ(32), ബീമാപള്ളി പുതുവൽ പുരയിടം വീട്ടിൽ റിയാസ്(24) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് നാലംഗ സംഘം പെരുമാതുറ സ്വദേശി സജ്ഞുവിന്റെ വീടിന്റെ പിൻവശം കുത്തിതുറന്ന് 50,000 രൂപ അപഹരിച്ചതോടെയാണ് ഇവർ പൊലീസിന്റെ വലയിലായത്. പൂന്തുറ സ്റ്റേഷനിലെ ക്രിമിനൽകേസിലെ പ്രതിയും ഫോർട്ട്, വിഴിഞ്ഞം, കോവളം, വലിയതുറ, തുമ്പ, കാഞ്ഞിരംകുളം, ആലുവ തുടങ്ങിയ സ്റ്റേഷനുകളിലെ മോഷണ കേസിലെ പ്രതിയുമാണ് പിടിയിലായ നസറുദ്ദീൻഷാ, റിയാസിന്റെ പേരിലും സമാനമായ കുറ്റം വിവിധ സ്റ്റേഷനുകളിലുണ്ടെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിൽ ചുറ്റി ആൾപാർപ്പില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രിയിൽ മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്നും പൊലീസ് അറിയിച്ചു. മറ്റൊരു പ്രതി നിസാമുദ്ദീനു വേണ്ടി ഊർജിത പോലീസ് അന്വേഷണം നടത്തി വരുന്നു. കഠിനംകുളം സി.ഐ പി. ബി വിനോദ് കുമാർ, എസ്. ഐമാരായ അഭിലാഷ് പ്രസന്നൻ , ഇ. പി. സവാദ് ഖാൻ, കൃഷ്ണ പ്രസാദ്, എ.എസ്.ഐമാരായ ഷാജി, അനൂപ്, പൊലീസുകാരായ സുരേന്ദ്രൻ, രാജു, ബിനു, സജിൻ, സജി, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.