Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവം :മാതാവിന് പിന്നാലെ മകനും അറസ്റ്റിൽ

eiCBODR8104

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്റ്റിലായതിന് പിന്നാലെ മകനും അറസ്റ്റിലായി. കടയ്ക്കാവൂർ, ചിറമൂല, പൊയ്കവിള വീട്ടിൽനിന്നും കരവാരം വില്ലേജിൽ ചാത്തൻപാറ തവക്കൽ മൻസിലിൽ താമസമാക്കിയ നൗഷാദിന്റെ മകൻ ഷിയാസ് (24)ആണ് അറസ്റ്റിലായത്.

ലൈംഗികപീഡനത്തിന് വീട്ടിൽ വച്ച് ഒത്താശയും സഹായവും ചെയ്തുകൊടുത്ത ഒന്നാം പ്രതിയുടെ മാതാവ് കരവാരം വില്ലേജിൽ ചാത്തൻപാറ തവക്കൽ മൻസിലിൽ നൗഷാദിന്റെ ഭാര്യ നിസ എന്ന് വിളിക്കുന്ന ഹയറുന്നിസ(47)യെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ഒന്നാം പ്രതി ഷിയാസിനെയാണ് ഇപ്പോൾ പോലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ ഒന്നാം പ്രതി ഷിയാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ശേഷം രണ്ടാം പ്രതി ഹയറുന്നിസയും ഒന്നാം പ്രതി ഷിയാസും താമസിക്കുന്ന ചാത്തൻപാറ കെ.എം.എസ് ഗാരേജിന് സമീപത്തുള്ള തവക്കൽ മൻസിലിലേക്ക് നിരവധി പ്രാവശ്യം പെൺകുട്ടിയെ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തുന്ന സമയങ്ങളിലെല്ലാം വീട്ടിലുണ്ടായിരുന്ന ഹയറുന്നിസ മകനായ ഒന്നാംപ്രതിക്ക് മൈനറായ പെൺകുട്ടിയെ ലൈംഗികപീഡനം നടത്തുന്നതിനുള്ള സാഹചര്യവും ഒത്താശയും ചെയ്തു കൊടുക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞു മാറിയ പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ ഒന്നാം പ്രതി ഷിയാസിനെ ചെന്നൈ എയർപോർട്ടിൽ നിന്നും അബുദാബിയിലുള്ള സഹോദരൻറെ അടുത്തേക്ക് ഒളിവിൽ പോകുന്നതിനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.

കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ എസ് അഷറഫ്, സുരേഷ് കുമാർ, റ്റി.കെ ഷാജി, താജുദീൻ, രാജശേഖരൻ, രാജീവ്, സുജിത്ത്, പ്രദീപ്, ജസ്ലറ്റ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!