അയിലത്ത് വീട്ടിൽ ചാരായം വാറ്റിയ അച്ഛനെയും മകനെയും ഉൾപ്പടെ 4പേരെ ആറ്റിങ്ങൽ പോലീസ് പിടികൂടി
ആറ്റിങ്ങൽ : അയിലത്ത് വീട്ടിൽ ചാരായം വാറ്റിയ അച്ഛനെയും മകനെയും ഉൾപ്പടെ 4പേരെ ആറ്റിങ്ങൽ പോലീസ് പിടികൂടി. അയിലം നെല്ലിമൂട് ഭാഗത്ത് ചാരായം വാറ്റി വില്പന നടത്തിയ ഇളമ്പ നെല്ലിമൂട് വീട്ടിൽ സെലിൻ നിവാസിൽ സതീശൻ( 60), അയാളുടെ മകൻ സജി(30), ഇളമ്പ വില്ലേജിൽ പൂവൻകോട് ക്ഷേത്രത്തിനു സമീപം കൊടിക്കോണത്ത് വീട്ടിൽ അരുൺ (30), ഇളമ്പ വില്ലേജിൽ കരിക്കകം കുന്ന് മൊബൈൽ ടവറിനു സമീപം ചരുവിള പുത്തൻവീട്ടിൽ രജിത് കുമാർ ( 39) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ല പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ വി.വി. ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ സനൂജ് എസ്, എ.എസ്.ഐ ശ്രീനിവാസൻ , എ.എസ്.ഐ ഷിനോദ് , എ.എസ്.ഐ സുരേന്ദ്രൻ , എസ്.സി.പി.ഒ അജിത് കുമാർ , സിപിഒമാരായ അനീഷ്, ബിജു , ഡ്രൈവർ സിപിഒ അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു . പ്രതിയുടെ വീട്ടിൽ നിന്നും കോടയും വാറ്റിയ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി .