ആറ്റിങ്ങൽ : മുദാക്കൽ വില്ലേജിൽ പഞ്ചിയമ്മൻ ക്ഷേത്രത്തിനു സമീപം സതീശൻ എന്നയാളുടെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന 4 പേർ അറസ്റ്റിൽ.
പുളിമാത്ത് കാട്ടുംപുറം ബിനു നിവാസിൽ രവിയുടെ മകൻ ബിജു(38), പുളിമാത്ത് കാട്ടുംപുറം ഷാനവാസ് മൻസിലിൽ ഷാജഹാന്റെ മകൻ ഷാനവാസ്( 28) പുളിമാത്ത് കാട്ടുംപുറം രഞ്ജിനി മന്ദിരത്തിൽ രഘുനാഥന്റെ മകൻ രഞ്ജിത്ത്( 37), പുളിമാത്ത് കാട്ടും പുറം ശിവകൃപ വീട്ടിൽ പ്രഭാകരന്റെ മകൻ സുരേഷ് എന്നിവരെ 15 ലിറ്റർ വാഷും , 2 . 5 ലിറ്റർ വാറ്റ് ചാരായവും വൈദ്യുതിയുടെ സഹായത്താലുള്ള വാറ്റ് ഉപകരണങ്ങളും സഹിതം അറസ്റ്റ് ചെയ്തു .
തിരുവനന്തപുരം ജില്ല പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പിവി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഐഎസ്എച്ച്‌ഒ വി.വി ദിപിന്റെ നേതൃത്വത്തിൽ എസ്‌ഐ സനൂജ്.എസ് , എസ്‌ഐ ജോയ് കെ , എഎസ്‌ഐ ജയൻ,എഎസ്‌ഐ താജുദ്ദീൻ , എസ്‌സിപിഒമാരായ ശ്രീജൻ ജെ പ്രകാശ് , രാജീവ് സിപിഒമാരായ അനീഷ് ,ബിനു , ഇന്ദ്രജിത്ത് , ഡ്രൈവർ സിപിഒ രാകേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു . പ്രതിയുടെ വീട്ടിൽ നിന്നും കോടയും വാറ്റിയ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി .