കഠിനംകുളം: കഠിനംകുളം സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിലായി ചാരായം വാറ്റിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പെരുമാതുറ കടൽ തീരത്തിന് സമീപം വാടക വീട് എടുത്തു കോടയും മറ്റ് അസംസ്കൃതവസ്തുക്കളുമായി വാറ്റിൽ ഏർപ്പെട്ടിരുന്ന പെരുമാതുറ വലിയ പള്ളിക്ക് സമീപം കശാലയ്ക്കകം വീട്ടിൽ സലീമിന്റെ മകൻ ചട്ടായി ഷെഫീക്ക്എന്ന് അറിയപ്പെടുന്ന ഷെഫീക്ക്(35), പെരുമാതുറ പണ്ടകശാല തെരുവിൽ വീട്ടിൽ അബ്ദുൽകരീമിന്റെ മകൻ ഷെഫീക്ക്(42) എന്നിവരെയും കഠിനംകുളം മുണ്ടൻ ചിറ മുസ്ലിം പള്ളിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ വാറ്റ് മറ്റുപകരണങ്ങളും വട്ടിലേർപ്പെട്ടിരുന്ന കഠിനംകുളം മണക്കാട് വീട്ടിൽ അബ്ദുൽമജീദിന്റെ മകൻ നാസർ(40) എന്നിവരെയാണ് വാറ്റുപകരണങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തത്.
കഠിനംകുളം എസ്.എച്ച്.ഒ പിവി വിനേഷ് കുമാർ, എസ്.ഐമാരായ രതീഷ് കുമാർ, ഇ.വി സവാദ് ഖാൻ, കെ കൃഷ്ണപ്രസാദ്, എ.എസ്.ഐ മാരായ രാജു, ബിനു, സി.പി.ഒ മാരായ നുജൂം, ഷിജു, സജി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുമെന്ന് കഠിനംകുളം എസ്.എച്ച്.ഒ അറിയിച്ചു.