അഞ്ചുതെങ്ങ്: സവാരി കഴിഞ്ഞ് വരവെ മണമ്പൂർ പന്തടിവിളയിൽ വച്ച് കളഞ്ഞുകിട്ടിയ പതിനേഴായിരം രൂപാ അടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി അഞ്ചുതെങ്ങ് സ്വദേശിയായ ഓട്ടോഡ്രൈവർ മാതൃകകാട്ടി.
അഞ്ചുതെങ്ങ് പുത്തൻനട കേട്ടുപുര സ്വദേശി സുനിൽ ഫ്രാങ്ക്ളിനാണ് തനിക്ക് കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്‌സ് അഞ്ചുതെങ്ങ് പോലീസിന് കൈമാറിയത്. തുടർന്ന് അഞ്ചുതെങ്ങ് പോലീസ് ഉടമയെ കണ്ടെത്തി ആട്ടോഡ്രൈവർ സുനിൽ ഫ്രാങ്ക്ളിനെ കൊണ്ട്തന്നെ ഉടമയ്‌ക്ക് കൈമാറിക്കുകയും ചെയ്തു. മണമ്പൂർ പന്തടിവിളയിൽ അപ്സര വീട്ടിൽ എക്സ് സർവ്വീസ്മാൻ മണികണ്ഠന്റെതായിരുന്നു പേഴ്‌സ്. സുനിലിനെ അഞ്ചുതെങ്ങ് പോലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ് അനുമോദിച്ചു.