ആറ്റിങ്ങൽ : കോരാണിയിൽ മദ്യപിക്കാൻ സ്ഥലം നൽകിയില്ലെന്ന് ആരോപിച്ച് മൂന്നംഗ സംഘം ഹോട്ടലിൽ ആക്രമണം നടത്തി. കോരാണിയിൽ നവധാരാ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഇന്ദ്രധനുസിലാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശിയായ ഗോപകുമാർ (56), ഭാര്യ ഉഷ (50), ഗോപകുമാറിന്റെ സുഹൃത്ത് രമേശൻ (45) എന്നിവർക്ക് പരിക്കേറ്റു. ഗോപകുമാറാണ് ഹോട്ടൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഒരു ബൈക്കിലെത്തിയ മൂന്നുപേർ ഹോട്ടലിലിരുന്ന് മദ്യപിക്കാൻ സ്ഥലം ചോദിച്ചു.
തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശിയായ ഗോപകുമാർ (56), ഭാര്യ ഉഷ (50), ഗോപകുമാറിന്റെ സുഹൃത്ത് രമേശൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഗോപകുമാറാണ് ഹോട്ടൽ നടത്തുന്നത്. ഈ സമയം ഗോപകുമാർ പുറത്തുപോയിരിക്കുകയായിരുന്നു. ഉഷയും രമേശനുമാണ് കടയിലുണ്ടായിരുന്നത്. കടയ്ക്കുള്ളിൽ മദ്യപിക്കാൻ പറ്റില്ലെന്ന് ഉഷ പറഞ്ഞപ്പോൾ പ്രകോപിതരായ അക്രമികൾ ഇവരോട് കയർക്കുകയും രമേശനെയും ഉഷയെയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടെയെത്തിയ ഗോപകുമാറിനെയും മർദ്ദിക്കുകയും കടയുടെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. മാത്രmalla, കടയിലേക്ക് സാധനങ്ങളുമായി ഓട്ടോറിക്ഷയിലെത്തിയ പ്രമോദിനെയും ആക്രമിക്കാനൊരുങ്ങി. പ്രമോദ് ഓടിമാറിയപ്പോൾ ഓട്ടോറിക്ഷയുടെ ടാർപോളിൻ കുത്തിക്കീറി.ബഹളം കേട്ട് യാത്രക്കാർ ഓടിഎത്തിയപ്പോഴേയ്ക്കും അക്രമികൾ ബൈക്കിൽകയറി രക്ഷപ്പെട്ടു.