മംഗലപുരം: നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പകമംഗലം, മുട്ടമുക്ക്, അരുൺ നിവാസിൽ അരുൺ എന്ന ജിത്തു ആണ് മംഗലപുരം പോലീസിൻ്റെ പിടിയിലായത്. ശാസ്തവട്ടത്ത് നടന്ന പിടിച്ചു പറിയ്ക്ക് ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ മംഗലപുരം, ചിറയിൻകീഴ്, ആറ്റിങ്ങൽ, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽ കഴിയുകയായിരുന്ന ജിത്തുവിനെക്കുറിച്ച് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. മംഗലപുരം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാർ, എസ് ഐ.വി.തുളസീധരൻ നായർ, ജി.എസ്ഐമാരായ ഗോപകുമാർ, ഹരി, രാധാകൃഷ്ണൻ, പോലീസുകാരായ കുമാർ, വിഷ്ണു, ശാലു, അരുൺ, ഹരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.