ഇന്ത്യയുടെ സാംസ്ക്കാരികത സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും അടിത്തറയിലാണ് നിലനിൽക്കുന്നതെന്ന് കവിയും, പ്രമുഖ സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ബഹ്റിൻ മൈത്രി സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്വതന്ത്ര ഇന്ത്യയും മതേതരത്ത്വവും എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ മണ്ണിലേക്ക് കടന്നു വന്ന മനുഷ്യ നന്മകളെയൊക്കെ നാം സ്വീകരിച്ചു. നമ്മുടെ സംസ്കാരത്തിൻ്റെ നന്മകൾ അവർക്ക് തിരികെ നൽകി.മത രാഷ്ട്ര ഭേദങ്ങൾ നമുക്ക് തടസ്സമായില്ല. അത്തരത്തിൽ പല വഴികളിലൂടെ രൂപപ്പെട്ട വൈവിദ്ധ്യങ്ങളുടെ സമ്പന്നതയാണ് ഇന്ത്യയെ നയിക്കുന്നതെത്. എല്ലാ കാലുഷ്യങ്ങളേയും കലാപങ്ങളേയും മറികടക്കാൻ ഗാന്ധിജിയിലേക്ക് നമ്മുടെ രാജ്യം മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൈത്രി സോഷ്യൽ അസ്സോസിയേഷൻ പ്രസിഡൻ്റ് സിബിൻ സലീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളംഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അലിയാർ അൽ ഖാസ്മി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ബഷീർ അംബലായി, ബിനു ക്രിസ്റ്റി, എന്നിവർ പ്രസംഗിച്ചു.അബ്ദുൽ ബാരി സ്വാഗതവും, സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.