പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിലായി. കാട്ടായിക്കോണം, പേരുത്തല, അശ്വതി ഭവനിൽ അരുണപ്പൻ എന്ന് വിളിക്കുന്ന അരുൺ കുമാർ (29) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരെയും അയൽവാസികളായ സ്ത്രീകളെയും കുട്ടികളെയും അരുൺ കുമാറും സംഘവും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഒളിവിൽ പോകുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 3-ന് പേരുത്തല താമസിക്കുന്ന അരുണപ്പനും, അയാളുടെ അനുജനും അളിയൻ രാജേഷും ചേർന്ന് അയൽവാസിയായ കുമാറിൻ്റെ വീടിനു മുന്നിൽ ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്തു.
ഇതിനെതുടർന്ന് അരുണപ്പൻ കുമാറിനെ ചീത്ത വിളിക്കുകയും ഒരു പട്ടിക കഷണം എടുത്ത് അയാളുടെ വലതു കൈ മുട്ടിൽ അടിക്കുകയും ചെയ്തു. കൂടാതെ കൂടെയുണ്ടായിരുന്നവർ അയാളെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവ ശേഷം ശേഷം ഒളിവിൽ പോയ പ്രതിയെ 27 ന് കൊഞ്ചിറ വെച്ച് പോലീസ് സംഘം പിടികൂടുകയായിരുന്നു. പോത്തൻകോട്, പേരുത്തല, ഭാഗങ്ങളിൽ അക്രമങ്ങൾ കാണിക്കുന്ന പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു
പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ ഗോപി.ഡി, ഇൻസ്പെക്ടർ അജീഷ് വി.എസും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.