അഞ്ചുതെങ്ങ് : ഇന്നലെ വൈകുന്നേരം 6 മണിക്ക് നടക്കാൻ പോകുന്നെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പുറത്ത് പോയ വൃദ്ധന്റെ മൃതദേഹം ഇന്ന് കടലിൽ നിന്ന് കണ്ടെടുത്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി പ്ലാവഴികം ദിവ്യ ഗാർഡൻസ് വീട്ടിൽ നീലകണ്ഠന്റെ മകൻ തുളസിദാസ് (73) ന്റെ മൃതദേഹമാണ് ഇന്ന് അഞ്ചുതെങ്ങിൽ കടലിൽ നിന്ന് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 6 മണിക്ക് നടക്കാൻ പോണെന്നു പറഞ്ഞു വീട്ടിൽ നിന്ന് പുറത്തുപോയ തുളസിദാസിനെ 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ വീട്ടിൽ തന്നെ കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ബന്ധുകൾ പരാതി നൽക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെ മത്സ്യതൊഴിലാളികളാണ് മൃതദ്ദേഹം കടലിൽ കണ്ടെത്തിയത്.തുടർന്ന് മത്സ്യ തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും സംയുക്തമായി മൃതദ്ദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെ മുതലപ്പൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവാവിനെ ഇതുവരെ കിട്ടീട്ടില്ല. മാത്രമല്ല,12 ദിവസം മുൻപ് വള്ളം മറിഞ്ഞു കാണാതായ സജിനെ കുറിച്ചും വിവരമില്ല