കടയ്ക്കാവൂർ: അയൽവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.മണമ്പൂർ വില്ലേജിൽ കവലയുർ കൊടിതൂക്കിക്കുന്ന് വലിയ വിള വീട്ടിൽ സുന്ദരൻ മകൻ സന്ദീപ് (35) സഹോദരൻ സജീവ് (30) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 12 ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അയൽവക്കത്തെ പെൺകുട്ടിയുമായി ബന്ധമുണ്ട് എന്ന് പ്രചരണം നടത്തുന്നു എന്ന കാരണം പറഞ്ഞ് പ്രതി സന്ദീപും സഹോദരൻ സജീവും ചേർന്ന് കവലയൂർ കൊടി തൂക്കിക്കുന്നിലെ റബർ എസ്റ്റേറ്റിൽ ജോലിനോക്കുന്ന പത്തനംതിട്ട സ്വദേശിയുടെ തലയ്ക്കടിച്ച് പരിക്കേൽപിക്കുകയും അയാളുടെ ഭാര്യയെ കടന്ന് പിടിക്കുകയും അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് മെമ്മറി കാർഡ് ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു.
കടയ്ക്കാവൂർ സി.ഐ. ആർ.ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ബി.എസ്.ഐ. മുകന്ദൻ, എസ്. സി.പി. ഒ. സന്തോഷ്, ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.