Search
Close this search box.

കഠിനംകുളം- അഞ്ചുതെങ്ങ് ബാക്ക് വാട്ടർ ടൂറിസം പ്രോജക്ടിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം

Image only for Representation

തിരുവനന്തപുരം ജില്ലയിൽ കായൽ വിനോദസഞ്ചാര സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി കഠിനംകുളം -അകത്തുമുറി-അഞ്ചുതെങ്ങ് തീരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ടൂറിസം ഡിപ്പാർട്ട്മെന്റ് വഴി നടപ്പാക്കുന്ന എട്ടുകോടിയിൽ പരം രൂപയുടെ കായലോര ടൂറിസം ഇടനാഴി പ്രോജക്റ്റിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. തെക്കൻ കേരളത്തിൽ അറബിക്കടലിന്റെ തീരത്തിന് സമാന്തരമായി 18 കിലോമീറ്റർ നീളംമാണ് ഈ ഇടനാഴികളിൽ ഉള്ളത്.
അകത്തുമുറി-കഠിനംകുളം തടാകങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ചുതെങ്ങ് തടാകത്തിന് 8 കിലോമീറ്റർ നീളമുണ്ട് വിസ്തൃതമായ ഈ തടാകം മുതലപൊഴിയിൽ അറേബ്യൻ സമുദ്രവുമായി ലയിക്കുന്നു. കഠിനംകുളം തടാകത്തിന് 346.88 ഹെക്ടർ വിസ്തൃതിയും അഞ്ചുതെങ്ങ് തടാകത്തിന് 521. 75 വിസ്തൃതിയും ആണ് ഉള്ളത് . പ്രകൃതി മനോഹരമായ ഈ ഉൾനാടൻ ജലാശയ കായലോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാന സർക്കാർ വിനോദസഞ്ചാരവകുപ്പ് വഴി നടപ്പിലാക്കുന്ന ഈ ടൂറിസം പ്രോജക്ടിന് 7 ഇടങ്ങളിലായി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇപ്പോൾ 8 കോടി 85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
പദ്ധതിയുടെ നിർവ്വഹണ ചുമതല തിരുവനന്തപുരം ഇൻലാൻഡ് നാവിഗേഷൻ സബ്മിഷനും മേൽനോട്ടച്ചുമതല വിനോദസഞ്ചാര വകുപ്പിനുമാണ്

കായലിന്റെയും കയറിന്റെയും നാടായ ചിറയിൻകീഴിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ നമ്മുടെ നാടിന്റെ ടൂറിസം വികസനം കൂടുതൽ മെച്ചപ്പെടുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശി അഭിപ്രായപെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!