കാട്ടാക്കട : കാട്ടാക്കട പന്നിയോട് വാട്ടർ ടാങ്കിന് സമീപം ഒക്ടോബർ 21ന് രാത്രി ലഹരി മാഫിയ സംഘം മാരകായുധങ്ങളുമായി തമ്പടിച്ച് കഞ്ചാവ് വിൽപ്പനയും മദ്യ സൽക്കാരവും നടത്തുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട സ്റ്റേഷനിലെ എഎസ്ഐ നവാസിനെയും കൂടെ ഉണ്ടായിരുന്ന പോലീസുകാരെയും 15ഓളം വരുന്ന സംഘം മാരകമായി അക്രമിച്ച് പോലീസ് വാഹനവും അടിച്ചു തകർത്തു.
ജില്ലയിലെ ലഹരി സംഘങ്ങളുടെ തോന്നിവാസം അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം റുറൽ എസ്പി ബി. അശോക് ഐപിഎസിന്റെ നിർദേശത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസ് നെടുമങ്ങാട് ടീം 8പ്രതികളെ അറസ്റ്റ് ചെയ്തു.
നിരവധി അടിപിടി കഞ്ചാവ് കേസിലെ പ്രതി ആയ 1.പന്നിയോട് കടുവാപ്പാറ അഭിലാഷ് ഭവനിൽ സ്രാവ് അനി എന്ന് വിളിക്കുന്ന അഭിലാഷ്( 50)
2.ബാലരാമപുരം കല്ലിയൂർ കുരിയകാട് റീന ഭവനിൽ കൊട്ടാരം മഹേഷ് ( 24)
3.പെരിങ്ങമ്മല കോഴിക്കൽകുഴി മേലെ പുത്തൻ വീട്ടിൽ ചക്കര എന്ന് വിളിക്കുന്ന സുജിത് ( 22)
4.നെയ്യാർ ടാം കുഴിവിള വീട്ടിൽ ശിവലാൽ (19)
5.കള്ളിക്കാട് മൈലക്കര നാരകത്തിൻകുഴി മേലെഭവനിൽ മിഥുൻ (20)
6.വീരണകാവ് പട്ടകുളം പണ്ടാരക്കോണം വീട്ടിൽ റാഷിദ് (20)
7.വീരണകാവ് മുള്ളുപാറക്കൽ വീട്ടിൽ അഭിജിത് (19)
8.വീരണകാവ് അരുവിക്കുഴി അമ്മു ഭവനിൽ ശംബു സുരേഷ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹരികൃഷ്ണൻ, വിഷ്ണു എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തി രുന്നു.
കാട്ടാക്കട ഐഒപി ഡി ബിജു കുമാർ, എസ്ഐ നിജാം, ഷാഡോ പോലീസ് എസ്ഐ ഷിബു, എഎസ്ഐമാരായ സുനിലാൽ, സജു, പോലീസുകാരായ നെവിൽരാജ്, സതികുമാർ, വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.