ആറ്റിങ്ങൽ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ആറ്റിങ്ങൽ, ചിറ്റാറ്റിൻകര, കരച്ചിയിൽ ചരുവിള ക്ഷേത്രത്തിനുസമീപം ചരുവിള വീട്ടിൽ അജിത്ത്(28)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 7ന് രാത്രി 7 അര മണിയോടെയാണ് അറസ്റ്റിനാസ്പദമായ സംഭവം. ചിറ്റാറ്റിൻകര കൈപ്പറ്റുക ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം കിഴക്കേവീട്ടിൽ കണ്ണനെ റോഡിൽ വച്ച് വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. ഈ കേസിലെ രണ്ടാം പ്രതി ബിനുവിനെയും മൂന്നാം പ്രതി അജീഷിനെയും അഞ്ചാം പ്രതി സോണിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഫോൺ എടുക്കാതിരുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഇനിയും ഈ കേസിൽ 2 പ്രതികളെ കൂടി പിടികൂടാനുണ്ട്.
ആറ്റിങ്ങൽ സി ഐ എസ് ഷാജി, എസ്ഐമാരായ സനോജ്. എസ്, കെ.ജോയ്, ഷാഡോ എസ്‌ഐ ഫിറോസ്, എഎസ്ഐമാരായ താജുദീൻ, രാജീവ്, സലിം, പ്രദീപ്, പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്, ബിനു, ബിജു ജിതിൻ, ലിബിൻ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.