Search
Close this search box.

രോഗം മാറാൻ ആമ ഇറച്ചി നല്ലതെന്ന് കേട്ട് കൊന്നു, ഒടുവിൽ എന്തായി !

ei8LCAI52328

കാട്ടാക്കട: പൈൽസ് രോഗം ഭേദമാകാൻ ആമയിറച്ചി നല്ലതെന്ന് അറിഞ്ഞ് വനം വകുപ്പിന്റെ സംരക്ഷിത വിഭാഗത്തിൽപെടുന്ന കടലാമ്മയെ കൊന്ന് ഇറച്ചിയാക്കിയ കേസിൽ രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ(52)പാറവിളാകത്ത് കുളത്തിൻകര വീട്ടിൽ സുകുമാരൻ(58)എന്നിവരെയാണ് പരുത്തിപള്ളി റെയിഞ്ച് ഓഫിസറും സംഘവും അറസ്റ്റ് ചെയ്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഉരഗ വർഗത്തിൽപ്പെട്ട ജീവിയാണ് കടലാമ. ഇതിനെ അനധികൃതമായി വേട്ടയാടുകയോ കൊല്ലുകയോ മുട്ടകൾ ശേഖരിക്കുകയോ ഇവ വില്പന നടത്തുന്നതോ വന്യജീവി നിയമപ്രകാരം കുറ്റകൃത്യമാണ്.

മുരളീധരന്റെ വീട്ടിൽ കടലാമയെ കൊന്ന് ഇറച്ചിയാക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവാഴ്ച പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസർ ആർ. വിനോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 17കിലോയോളം തൂക്കമുള്ള ആമയുടെ ഇറച്ചിയും മറ്റു അവശിഷ്ടങ്ങളും സംഘം കണ്ടെടുത്തു. കടലാമയെ മത്സ്യ വില്പനക്കാരിൽ നിന്നും വാങ്ങിയതാണെന്നും ഔഷധ ഗുണമുള്ളതു കൊണ്ടാണ് പാചകം ചെയ്യാൻ ശ്രമിച്ചതെന്നും പിടിയിലായവർ മൊഴി നൽകിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. വില്പന നടത്തിയവരെക്കുറിച്ചു അന്വേഷണം നടത്തുമെന്നും അവർക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം. ഗംഗാധരൻ കാണി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നസീർ, ട്രൈബൽ വാച്ചർ ആർ. ശശിക്കുട്ടൻ, ഫോറസ്റ്റ് വാച്ചർ ജെ. വരദരാജൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!