നെടുമങ്ങാട് : പട്ടികജാതിയിൽപെട്ട പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയും സഹായികളും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുമങ്ങാട് തച്ചരുകോണം അയണിവിളാകത്തു വീട്ടിൽ ജിബിൻ(25), ആനാട് മണ്ഡപം വാർഡിൽ പുല്ലേക്കോണം പുതുവൽപുത്തൻ വീട്ടിൽ ജോണി എന്ന് ജോൺസൻ(25), തൊളിക്കോട് ആനപ്പെട്ടി കണ്ണോത്തുപാറ ചരുവിളാകത്തു വീട്ടിൽ മണികണ്ഠൻ(52), നെടുമങ്ങാട് അരശുപറമ്പ് കിരൺ ഭവനിൽജിത്തു എന്ന നിധിൻ രാജ്(25) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് സ്വദേശിയായ പെൺകുട്ടിയെ ജിബിൻ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി വാടകവീട്ടിൽ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ജിബിനെ സഹായിച്ചതിനാണ് മറ്റുള്ളവരുടെ അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്പി എം.അനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്റ്റർ വി.രാജേഷ് കുമാർ, എസ് ഐ സുനിൽ ഗോപി പൊലീസുകാരായ ഹരി, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് വർക്കല ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. മൂന്നാം തീയതി ആയിരുന്നു പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയത്. ജോലിക്ക് പോകാൻ പെൺകുട്ടിയുടെ വീടിനടുത്ത് വീട് വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികൾ.