Search
Close this search box.

യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം അറസ്റ്റിൽ .

eiFHNML56235

അമ്പലപ്പുഴയിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ ആദംഷാ, മുഹമ്മദ് ഹാരിസ്, ഹർസൽ, അൽഖൈ്വസ്, മുഹമ്മദ്, മുഹമ്മദ് ഷാൻ, നഹാസ് എന്നിവരെയാണ് അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷും സംഘവും അറസ്റ്റുചെയ്തത്.

അമ്പലപ്പുഴ നവരാക്കൽ അമ്പലത്തിനുസമീപം പഴക്കടനടത്തുന്ന മാള സ്വദേശി സഫറുദ്ദീ (47)നെ കാറിലെത്തിയസംഘം ബലമായി പിടിച്ചു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. ഞായറാഴ്ച രാവിലെ അഞ്ചുമണിക്കായിരുന്നു സംഭവം.

പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം തിരുവനന്തപുരം ഭാഗത്തേക്കുപോയതായി കണ്ടെത്തി. ദേശീയപാതയിൽ പിൻതുടർന്ന അന്വേഷണസംഘം ശക്തികുളങ്ങര ഭാഗത്തുനിന്നു നാലുപ്രതികളെ പിടികൂടി.

ഇവരിൽനിന്നുലഭിച്ച വിവരത്തെത്തുടർന്നു മറ്റുമൂന്നുപ്രതികളെ ചിറയിൽകീഴിലുള്ള വീട്ടിൽനിന്ന്‌ അറസ്റ്റുചെയ്തു. കാണാതായ സഫറുദ്ദീനെ ചിറയിൽകീഴിലെ പ്രതികളുടെ വീട്ടിൽനിന്നു കണ്ടെത്തി.

വിദേശത്തു ജോലിക്കുകൊണ്ടുപോകാനായി സഫറുദ്ദീൻ പ്രതികളുടെ കൈയിൽനിന്ന് എട്ടുമാസംമുൻപു വാങ്ങിയ 1.2 ലക്ഷം രൂപ തിരികെ കൊടുത്തിരുന്നില്ല. പണം ഈടാക്കാനായി സഫറുദ്ദീന്റെ കാർ പിടിച്ചെടുത്തു പണയം വെക്കുവാനും ആളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാനുമായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. എസ്.ഐ. ടോൾസൺ പി. ജോസഫ്, മാർട്ടിൻ, ഷൈലകുമാർ, ഷിബു, അനൂപ്, വിനു, ഇർഷാദ് എന്നിവരും പ്രതികളെ പിടികൂടാനുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!