കടയ്ക്കാവൂർ : കുട്ടികളെ ദേഹോപദ്രവം ചെയ്യുന്ന ആളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം മരുതൻ വിളാകം സ്കൂളിനു സമീപം കരടിയ്ക്ക വിളാകം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിമൽ (30) ആണ് അറസ്റ്റിലായത്.
വക്കം ചെട്ടിത്തൊടി സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി നാലിന് സ്കൂൾ വിട്ടു വീട്ടിലേക്ക് സൈക്കിളിൽ പോയ 12 വയസ്സുകാരനെ റോഡിൽ വച്ച് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനുമുമ്പ് കുട്ടിയെ ആക്രമിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് വീണ്ടും കുട്ടിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.പ്രദേശത്തെ മറ്റ് കുട്ടികളെയും ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന് വ്യാപകമായി പരാതിയുണ്ട്.
കടയ്ക്കാവൂർ എസ്.എച്ച്. ഒ അജേഷ് വി, എസ് ഐ ദീപു എസ്.എസ്, നസീറുദീൻ, എഎസ്ഐ രാജീവ്, സിപിഒമാരായ ബിനു, സിയാദ്, അഭിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു